കണ്ടത് കവിതയോ? കേട്ടത് ശില്പമോ?
അറിയില്ല. തിരിച്ചറിയാനാവാത്ത വിധം ലയിക്കപ്പെട്ട , പഞ്ചേന്ദ്രിയങ്ങളെ ത്രസിപ്പിക്കുന്നവയായിരുന്നു ദർബാർ ഹാളിലെ പോയട്രി ഇൻസ്റ്റലേഷനിൽ പങ്കെടുത്തപ്പോഴുള്ള അനുഭവം.പിൻകാലുകളിൽ ഉയർന്നു നിന്ന്, വീമ്പടിക്കുന്ന കുതിരയും ശബ്ദത്തിലമർന്നു കിടക്കുന്ന ചെവിയറ്റ മനുഷ്യരൂപവും തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്.
രണ്ടു ശില്പ്പങ്ങളുമിരിക്കുന്ന മുറിയുടെ മദ്ധ്യത്തിൽ നിന്ന് എത്ര തവണ കവിതകളെ തൊട്ടറിഞ്ഞു എന്നറിയില്ല. അപ്പോഴെനിക്കൊരു ഒളിഞ്ഞുനോട്ടക്കാരിയുടെ മനസ്സായിരുന്നിരിക്കണം.കാഴ്ചയും ശബ്ദവും ഇണ ചേർന്ന് ഒന്നാവുന്നത് പല തവണയായി ഞാൻ ഒളിച്ചുകണ്ടു.
കവിതയുടെ അപാരതയും നിസ്സാരതയും നാല് ചുവരുകൾക്കുള്ളിൽ ഒളിഞ്ഞും തെളിഞ്ഞും നിന്നു.
ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറമാണ് കലയെന്നു ഒരിക്കൽക്കൂടി അടിവരയിട്ടോർമ്മിപ്പിച്ചു 'പോയട്രി ഇൻസ്റ്റലേഷൻ'.
ഓരോ തവണയും അനുഭവബോധ്യമായത് ഓരോ ആശയങ്ങളായിരുന്നു.
എവിടെയും കവിതകൾ മണക്കുന്നുണ്ടായിരുന്നു.
ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറമാണ് കലയെന്നു ഒരിക്കൽക്കൂടി അടിവരയിട്ടോർമ്മിപ്പിച്ചു 'പോയട്രി ഇൻസ്റ്റലേഷൻ'.
ഓരോ തവണയും അനുഭവബോധ്യമായത് ഓരോ ആശയങ്ങളായിരുന്നു.
എവിടെയും കവിതകൾ മണക്കുന്നുണ്ടായിരുന്നു.
ഒരു 'Collective Conscience' ആയി കവിതയെ ആസ്വദിക്കാമെന്ന് തിരിച്ചറിയിച്ചതിനു പ്രിയപ്പെട്ട സുഹൃത്തുക്കളോടുള്ള അകമഴിഞ്ഞ സ്നേഹവും സന്തോഷവും അറിയിക്കാതെ വയ്യ.
ശബ്ദം നിശബ്ദതയുമാണെന്ന തിരിച്ചറിവ്; കവിത ശിൽപ്പവുമാണെന്ന ബോധ്യത്തിലേക്ക് നയിച്ച സൗഹൃദങ്ങൾക്ക് ഒത്തിരി സ്നേഹം പകരം തരുന്നു.
വിനോദിനും രംഗനാഥിനും അജീഷിനും കലേഷിനും ; കലയുടെ വിപ്ലവകാരികൾക്ക് അഭിവാദ്യങ്ങൾ !!
ശബ്ദം നിശബ്ദതയുമാണെന്ന തിരിച്ചറിവ്; കവിത ശിൽപ്പവുമാണെന്ന ബോധ്യത്തിലേക്ക് നയിച്ച സൗഹൃദങ്ങൾക്ക് ഒത്തിരി സ്നേഹം പകരം തരുന്നു.
വിനോദിനും രംഗനാഥിനും അജീഷിനും കലേഷിനും ; കലയുടെ വിപ്ലവകാരികൾക്ക് അഭിവാദ്യങ്ങൾ !!
വാൽകഷ്ണം : നേർത്ത ഇടിമുഴക്കത്തോടെ 'മഴ ഇൻസ്റ്റലേഷൻ' ചെയ്ത കാർമേഘത്തിനും പിന്നെ കണ്ടു-കേട്ട് മുട്ടിയ എല്ലാ മനസ്സുകൾക്കും heart emoticon



